Search This Blog

Tuesday, December 27, 2011

ഇനി ഞാന്‍ എങ്ങനെ ഉറങ്ങും???



ഈ രാത്രി ഇതേ തീവ്രതയോടെ ഇനി എഴുതാന്‍ കഴിയില്ല. കൃതൃമായി പറഞ്ഞാല്‍ ഇരുപതു മിനിറ്റ് മുന്‍പ് എനിക്കുവന്ന ഒരു ഫോണ്‍കോള്‍ അടിമുടി എന്നെ ഉലച്ചു . ഞാന്‍ ജോണേട്ടന്‍ എന്ന് വിളിക്കുന്ന എന്‍െ്‌റ ആത്മാര്‍ഥസുഹൃത്തിന്‍േ്‌റതായിരുന്നു അത്. പകലെടുത്ത ഒരു സ്‌റ്റോറി ഒരു രാത്രി തീരുംമുന്‍പ് ജീവിതത്തോട് അടുത്തുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു ആ കോള്‍. ഒരു സാധുസ്്രതീയുടെ കദനകഥ. ചെറുപ്പത്തിലേ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടത് ഒരു അപകടത്തിലുടെ. പണിസ്ഥലത്തുനിന്നും വീടുവരെ ആ സ്ത്രീയെ എത്തിച്ചത് ജോണേട്ടന്‍െ്‌റ ബൈക്കിനായിരുന്നു. അവര്‍ ആദ്യമായി കയറുന്ന ബൈക്കും അതായിരുന്നു. പേടികൊണ്ട് ശരീരത്തില്‍ അള്ളിപ്പിടിച്ച ആ കരതലങ്ങള്‍ സ്വന്തം അമ്മയുടേതാണെന്ന് ഒരു നിമിഷം ജോണേട്ടനു തോന്നി. കെട്ടിപ്പിടിച്ചിരുന്നോ അമ്മേ ഞാന്‍ സുരക്ഷിതമായി കൊണ്ടുപൊയ്‌ക്കൊള്ളാമെന്ന് ഒരു ഉറപ്പ് കൊടുത്തു ജോണേട്ടന്‍ അവര്‍ക്ക്. അവരുടെ സ്‌നേഹം ആ മനുഷ്യന്‍െ്‌റ സിരകളിലെവിടെയോ കണ്ണീര്‍ വീഴ്ത്തിയത് ആ വാക്കുകളിലൂടെ എന്ിയ്ക്കു മനസിലാകുന്നു. ചില ബന്ധങ്ങള്‍ അങ്ങനെയാണ്, ഒരു നനുത്ത മഞ്ഞിന്‍കണമായി മനസിനെ സ്പര്‍ശിച്ചു മായും....മറ്റു ചിലത് ആഴത്തില്‍ വേരോടുന്ന താമരത്തണ്ടുപോലെ ദു:ഖത്തിലും മധുരസ്മിതം പൊഴിക്കും.....
കഥ ഇവിടെ അവസാനിക്കുന്നില്ല, ഒരു തുടക്കം പറഞ്ഞു നിര്‍ത്തിയെന്നു മാത്രം!
എന്നെ വിളിക്കുന്നതിനു തൊട്ടുമുന്‍പ് സ്‌റ്റോറി ചെയ്ത റിപ്പോര്‍ട്ടര്‍ ജോണേട്ടനെ വിളിക്കുന്നു.  ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിധിയുടെ കാരുണ്യംതേടി ആ സ്ത്രീയുണ്ട്, ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ്! കൈനിറയെ മുഴകള്‍ ഉള്ള നിരാലംബയായ ആ സ്ത്രീയുടെ വാക്കുകള്‍ ഓര്‍മിക്കുന്നു ഇവിടെ ''നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുണ്ട്. എനിക്ക് എന്തെങ്കിലും സഹായം കിട്ടുമോ?'' പാതി തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞത് ജോണേട്ടന്‍െ്‌റ ഹൃദയത്തില്‍ മുഴങ്ങുന്നത് തിരിച്ചറിയുകയായിരുന്നു ഞാന്‍.
ഇതൊന്നു പത്രത്തില്‍ കയറ്റിയാല്‍ നാളെ മുഖ്യമന്ത്രി കണ്ടാല്‍........ആവശ്യം ഇതായിരുന്നു. ഒരുവട്ടം ഇതിനുവേണ്ടി പരിശ്രമിച്ച് നിസ്സഹായനായി ഞാന്‍ സുഹൃത്തേ...നിന്‍െ്‌റ ആവശ്യം നിറവേറ്റാനാവാത്ത ഒരു പത്രക്കാരനായി ഞാന്‍. ഡെഡ്‌ലൈനിനപ്പുറം ഒരു അപകടവാര്‍ത്ത മാത്രമായി ഇതിനെ കാണുന്ന ഒരു പത്രസമൂഹത്തില്‍ ഞാന്‍ ഏകനാണ്. ക്ഷമിക്കുക.......
ജോണേട്ടന്‍ ഇപ്പോള്‍ കോട്ടയത്തെ മനോരമയുടെ ഓഫീസിലുണ്ട്, വാര്‍ത്ത വരുമെന്ന പ്രതീക്ഷയോടെ....ആ അമ്മ മരിക്കില്ലെന്ന് ഒരു ആത്മവിശ്വാസം ആ കാത്തിരിപ്പില്‍ ഞാന്‍ കാണുന്നു. ഒരു നല്ല ജീവിതം അവര്‍ക്ക്്് ഉണ്ടാവണമെന്ന വാശിയും....മറിച്ചാവരുതെന്ന പ്രാര്‍ഥനയില്‍ ഞാനും...ഇനി ഞാന്‍ എങ്ങനെ ഉറങ്ങും??????