
ഏകാന്തതയുടെ മടുപ്പില്‍ നിന്നും ആഹ്‌ളാദത്തിന്റെ ഉയര്‍പ്പിലേക്ക് എന്നും ഞാന്‍ ഉയരുന്നത് ദേവീ സന്നിധിയിലേക്കുള്ള യാത്രയിലാണ്. കാലത്തിന്റെ അനിവാര്യത പോലെ ഏതോ ഒരു ശക്തി നയിക്കുകയാണ് എന്റെ ഓരോ ഏകാന്ത യാത്രയിലും, എന്നെ....
മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. 2008 നവംബറിലെ മുകാംബിക യാത്ര. എന്റെ ബോധമണ്ഡലത്തില്‍ ഒരു മുജന്മ സാന്നിധ്യം പോലെ ഞാനറിയുന്ന കുടജാദ്രിയും മുകാംബിക സന്നിധിയും നല്‍കിയത്. നന്മയുടെ അനുഗ്രഹ വര്‍ഷങ്ങളായിരുന്നു.
നവംബര്‍ 11 ന് പുലര്‍ച്ചെ 5 മണിക്കാണ് മംഗലാപുരത്തെത്തിയത്. മനസ്സിന് എന്തെന്നില്ലാത്ത ഉണര്‍വ്വ് ദേവി സന്നിധി തേടിയുള്ള ഈ യാത്രയാണ് എപ്പോഴും സ്വത്വത്തെ തിരിച്ചറിയാന്‍ പ്രാപ്തനാക്കുന്നത്. മൂകാംബിക പ്രതീക്ഷയാണ്, സര്‍വ്വവും നഷ്ടപ്പെട്ടവന് ഊര്‍ജ്ജദായിനി. കൊല്ലൂരെത്തി. അമ്മയ്ക്ക് സാഷ്ടാംഗ നമസ്‌കാര പ്രാര്‍ത്ഥനകള്‍ തൊയില്‍ ഗദ്ഗദമായി തടഞ്ഞു നില്‍ക്കുന്നു. രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്നും ഭക്ഷണം. 12-ാം തീയതി രാവിലെ 8.35 ന് കുടജാദ്രിക്ക് പുറപ്പെട്ടു നിറയെ ആളുകളെയും വഹിച്ച് ബസ്സ് 9.15 ന് കാരകട്ടയിലെത്തി. ആളുകള്‍ ഇറങ്ങി തുടങ്ങുമുന്‍പേ നടന്നു തുടങ്ങി. ഈ ഏകാന്തതയില്‍ കൂട്ടിന് ദേവീ മന്ത്രങ്ങളാണുത്തമം.
കാടിന്റെ ശാന്തത ഇവിടെ തുടങ്ങുന്നു. വന കവാടത്തില്‍ നമസ്‌കരിച്ചു, ഇനി ദേവീപാദം തേടിയുള്ള യാത്ര. അമ്മയുടെ അനുഗ്രഹം ഇവിടുത്തെ ഓരോ കാറ്റിലും നമ്മെ സ്പര്‍ശിച്ചു കടന്നു പോവും ഇവിടെ കാടിന് വന്യതയില്ല നിറഞ്ഞ വാത്സല്യത്തോടെ, ഒരമ്മയുടെ സ്‌നേഹത്തോടെ നമ്മളെ ഓമനിക്കുന്ന സസ്യസമൃദ്ധി. വഴിക്ക് തിരുവനന്തപുരത്തു നിന്നെത്തിയ സജീവ് പോറ്റിയും സംഘവും ഒപ്പമെത്തി, പോറ്റി പരിചയ സമ്പന്നനാണ്, താന്ത്രികന്‍, കുറച്ചു കുറുക്കുവഴികള്‍ പഠിച്ചു, ആ സംഘത്തിന്റെ സൗഹൃദത്തിലൂടെ. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ചേട്ടന്റെ ചായകടയിലെത്തി. കോതമംഗലംകാരനാണ് 30 വര്‍ഷമായി കുടജാദ്രിയില്‍ വനാന്തരത്തില്‍ ഭക്തര്‍ക്ക് ആശ്രയമായി കഴിയുന്നു. പുട്ടും കടലയും പഴവും ഒരു ചായയും, പ്രഭാത ഭക്ഷണം ഇപ്പോഴാണ് കഴിക്കുന്നത്. കാലും മുഖവും കഴുകിയപ്പോഴാണ് ശ്രദ്ധിച്ചത്. ര് കാലിലും നിറയെ ചോര. അട്ട കടിച്ചതാണ്!! ഇതും ദേവീ പ്രസാദമാണ് ??
ദേഹത്തെ ദുഷ്ഠ് അകലട്ടെ, കുറച്ചു നേരം വിശ്രമിച്ചു. പോറ്റിയും സംഘവും യാത്ര പറഞ്ഞു. ഞാന്‍ പതിയെ നടന്നു. പുല്‍മേട്ടിലെത്തിയപ്പോള്‍ പോറ്റിയും സംഘവും മുന്നില്‍. 3 പേര്‍ പിറകോട്ട് വലിഞ്ഞ് നില്‍ക്കുന്നു. ആദ്യ യാത്രയുടെ ആലസ്യം.
പുല്‍മേടിന്റെ ഔഷധം പേറുന്ന കാറ്റേറ്റ് കുറച്ചു നേരം നിന്നു. ഇവിടെ ദേഹത്തിന് തളര്‍ച്ചയില്ല. മനസ്സില്‍ ദേവി മന്ത്രങ്ങള്‍ മാത്രം. അമ്മ വരപ്രസാദിനി മാത്രമല്ല, അമൃത വര്‍ഷിണിയാണ്. നിറഞ്ഞ സ്‌നേഹത്തോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് ജീവിതത്തിന്റെ സമസ്ത ദു:ഖങ്ങളെയും ഒരു മാത്രയില്‍ എന്നന്നേയ്ക്കും തുടച്ചു നീക്കുന്ന കല്മഷ നാശിനി. കുടജാദ്രിയില്‍ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ തനിയെ നമസ്‌കരിച്ചു. ഈ മണ്ണിന്റെ ചൂരും, ഭക്തിയുടെ നിറവും അഭൗമതലത്തിലാക്കിയിരിക്കുന്നു. ക്ഷേത്രത്തില്‍ കയറി കണ്ണടച്ചു നിന്നു. അമ്മയുടെ തലോടല്‍ പോലെ കാറ്റടിച്ചു ദേഹത്തെ വിയര്‍പ്പെല്ലാം ഒരു നിമിഷം കൊ് ഉണങ്ങി. ശരീരം തണുപ്പിന്റെ ആവരണത്തില്‍ നവോന്മഷത്തോടെ ഉണര്‍ന്നു നില്‍ക്കുന്നു. ഇപ്പോള്‍ വൃക്ഷത്തലപ്പുകളും, മൊട്ട കുന്നുകളും കൈയെത്തും അകലെയാണ്. ഇവയ്‌ക്കെല്ലാം മീതെ ഏകാന്തതയുടെ മഞ്ഞിന്‍ പാളികള്‍ നെഞ്ചോട് ചേര്‍ത്തു ഞാനും.
സീസണ്‍ ആയതിനാലാവാം നിറയെ ആളുകള്‍, കപ്പോഴേ ചിരിച്ചു കൊ് നാഗേഷ് അര്‍ച്ചകയുടെ അമ്മ. ര് രീതിയിലുള്ള പൂജകളും, ര് ക്ഷേത്രവുമാണ് കുടജാദ്രിയില്‍. ഒന്ന് സാത്വികവും, മറ്റൊന്ന് രാജസവും വിധിപ്രകാരമുള്ള പൂജകള്‍ പിന്തുടരുന്നു. മൂലസ്ഥാനത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് നാഗേഷ് അര്‍ച്ചക. നിറഞ്ഞ അതിഥേയത്വം. സ്വന്തം വീട്ടില്‍ എത്തിയതു പോലെയുള്ള അനുഭവം. ചെറിയ ഗ്ലാസ്സ് നിറയെ ചൂടു ചായയെത്തി, ഊണു പറയണമെന്ന് കുശലവും. ഇന്ന് ഇവിടെ .... ഈ മടിത്തട്ടില്‍ ഉറങ്ങണം. മഹാമായേ അനുഗ്രഹിച്ചാലും......ദുരിതങ്ങള്‍ നീക്കി രോഗപീഡകള്‍ അകറ്റിയാലും........ലോകാ :സമസ്താ സുഖിനോ ഭവന്തു..... ഇവിടുത്തെ പുണ്യതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞാവട്ടെ ഇനി ഗണപതിഗുഹയിലേക്കും ശങ്കര പീഠത്തിലേക്കും, ചിത്രമൂലയിലേക്കുള്ള യാത്ര.
ആദ്യം മൂല മൂകാംബിക, വീരഭദ്രന്‍, ഭദ്രകാളി, ഭസ്മാസുരനെ വധിച്ച ശൂലം എല്ലാം വണങ്ങി ഗണപതി ഗുഹയിലേക്ക്.... വേഷം കാഷായമുും, തോര്‍ത്തും !! ജീവിതം നിരര്‍ത്ഥകമെന്ന് വിശ്വസിക്കുന്ന ഏകാന്തപഥികന് എന്തിനാണ് വേഷങ്ങള്‍?
ഗണപതി ഗുഹയിലെത്തി സാഷ്ടാംഗ നമസ്‌കാരം. നമസ്‌കരിച്ചില്ല ? അതിനു മുന്‍പ് തന്നേ ഗുഹയിലെ കുഞ്ഞു പൂജാരിയുടെ വക വഴിപാടുകളുടെ നിരക്ക് നിഷ്‌കളങ്കത വിളയുന്ന ആ മുഖത്ത് നോക്കറിയപ്പോള്‍ ദേഷ്യം ഒട്ടും തോന്നിയില്ല. പേര് - പ്രവീണ്‍, ഒന്‍പതില്‍ പഠിക്കുന്നു. ശരീരവലുപ്പം കൊ് ആറില്‍ കൂടില്ല.
''സ്വാമി, ഈ വിഗ്രഹം സ്വയം ഭൂവാണ് ഈ ഗുഹയുടെ അവസാനം മൂകാംബിയില്‍ ഗരുഡ ഗുഹയിലാണ്. ശങ്കരാചാര്യര്‍ ഇതിലൂടെ യാത്ര ചെയ്തിരുന്നു''. അറിയില്ലായിരുന്നു എനിക്ക് ഈ പുരാണം. അമ്മയ്ക്ക് സാഷ്ടാംഗ നമസ്‌കാരം,
നേരെ സര്‍വ്വജ്ഞ പീഠത്തിലേക്ക് നീട്ടി ചവിട്ടി. വഴിക്ക് എതിരെ ഒരു യാത്രികന്‍ ഇറങ്ങി വരുന്നു. അടുത്തെത്തിയപ്പോള്‍, ആത്മഗതം പോലെ മൊഴിഞ്ഞു. ''മൂപ്പരെ സമ്മതിക്കണ് ട്ടോ, അയിന്റെ മോളിലെത്തിയത്'' ആചാര്യ സ്വാമികള്‍ സര്‍വ്വജ്ജ പീഠത്തിലെത്തിയ കഥയുടെ വേര്‍ഷനാണ് അദ്ദേഹം പറഞ്ഞത്, ചിരിച്ചു പോയി ...
പീഠത്തിലെത്തി തൊഴുതു നിന്നു. ആചാര്യന്റെ മുന്നില്‍... പതുക്കെ ചിത്രമൂലയിലേക്കിറങ്ങി. ഇനി കുത്തനെ ഇറക്കമാണ്. കാലടികള്‍ പിഴച്ചാല്‍ അപകടം ഉറപ്പ്. നടന്ന് തുടങ്ങിയപ്പോള്‍ മുന്‍പ് നാഗേഷ് അര്‍ച്ചകയുടെ വീട്ടില്‍ നിന്നും പരിചയപ്പെട്ട കന്നഡ സംഘം തിരിച്ചു കയറുന്നു. ചിത്രമൂലയിലേക്ക് പോകാതെ പകുതി വഴിയില്‍ മടങ്ങുകയാണ്. കുശലം പറഞ്ഞ് വീും നടന്നു. ഇടയ്ക്ക് പാലക്കാട്ടു നിന്നുള്ള 2 പേരെ കു. ''ഗുഹയില്‍ കുറച്ചു പേരു്, ഒരമ്മയും''
കേട്ടപ്പോള്‍ കൗതുകം തോന്നി, വരാനിരിക്കുന്ന അത്ഭുതങ്ങളുടെ പട്ടിക നീതാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നല്ലോ?
ചിത്ര മൂലയില്‍ ഗുഹയിലെത്തി തൊഴുതു, ശിവലിംഗത്തില്‍ നമസ്‌കരിച്ചു ഗുഹയുടെ ഒരു വശത്ത് അമ്മ ഇരിക്കുന്നു. ഒരു കന്നഡ സംഘമു്. കൂട്ടത്തില്‍ കണ്ണട വെച്ചയാള്‍ മലയാളിയാണ്, ഓരോന്ന് വിശദീകരിക്കുന്നു. പേര് - കിരണ്‍ ദുബായില്‍ ജോലി ചെയ്യുന്നു. 4 ദിവസമായി അവിടെയു്. അമ്മ, 32 വര്‍ഷമായി വന്നു പോയും ഇരിക്കുന്നു. മിക്കപ്പോഴും തനിച്ച് താമസം - ചിത്ര മൂലയില്‍ തങ്ങണമെന്ന ആഗ്രഹം ശക്തമായി.
''ഞാനും ഇവിടെയാണിന്ന് !!! '' ആഗ്രഹം അങ്ങനെയാണങ്കില്‍ തങ്ങൂവെന്ന് അമ്മയുടെ മറുപടി, അര്‍ച്ചകയുടെ വീട്ടില്‍ ബാഗുവെച്ചതും, വസ്ത്രങ്ങള്‍ അലക്കിയതും വളരെ പെട്ടെന്ന് മറന്നു. ചിത്രമൂലയില്‍ തങ്ങണമെന്ന ആഗ്രഹം മാത്രം ബാക്കി...
ഗുഹയില്‍ ആളൊഴിഞ്ഞു ഞങ്ങള്‍ മൂവരും മാത്രം. അമ്മ, അനുഭവങ്ങള്‍ സാധാരണ കാര്യം പേലെ മെല്ലെ പറയുന്നു. മാധവിയമ്മ, കോഴിക്കോട് ബാലുശ്ശേരി സ്വദേശം 25-ാം വയസ്സില്‍ ദേവീ സാന്നിധ്യമറിഞ്ഞതാണ്. അന്ന് കുടജാദ്രിയിലെത്തി. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു ഇനി അമ്മയില്‍ ലയിക്കണമെന്നാഗ്രഹം.
ചിത്രമൂലയില്‍ നിന്നാണ് സൗപര്‍ണ്ണിക തീര്‍ത്ഥം ഉത്ഭവിക്കുന്നത്. ഗുഹയില്‍ തപസ്സ് ചെയ്ത ശങ്കരാചാര്യര്‍ക്ക് മുകാംബികാദേവി നിര്‍മ്മിച്ചു നല്‍കിയ തീര്‍ത്ഥമാണിതെന്നാണ് ഐതിഹ്യം. തീര്‍ത്ഥം ഒഴുകി കുടജാദ്രിയിലെ 42 തീര്‍ത്ഥങ്ങളുമായി ചേര്‍ന്ന് കൊല്ലൂരെത്തുമ്പോള്‍ സൗപര്‍ണ്ണികയായി മാറും. കടലയും മധുര നുറുക്കും തന്ന് അമ്മ സല്‍ക്കരിച്ചു. അതിലേറെ സ്‌നേഹവും. വൈകിട്ട് തീര്‍ത്ഥത്തില്‍ കുളിച്ചു, കുളിക്കുകയായിരുന്നില്ല !!! ബ്രഫ്മാനന്ദം അറിയുകയായിരുന്നു. അവിടെ നിന്ന് എണീറ്റ് ചാടി അംബാവനത്തില്‍ വിലയം പ്രാപിക്കണമെന്ന് തോന്നി. ആനന്ദ പ്രാപ്തിയുടെ നിറവില്‍ തിരിച്ചെത്തുമ്പോള്‍ കിതയ്ക്കുകയായിരുന്നു. ''തണുക്കുന്നുാേ മോനെ?''
ഒന്നും മിിയില്ല, ''ഇതു തണുപ്പല്ല അമ്മേ'' എന്നും പറഞ്ഞപ്പോള്‍ ചെറുപഞ്ചിരി ആ മുഖത്ത്.
ഗുഹയില്‍ കയറി ആരതിയുഴിഞ്ഞു. നാമം ജപിച്ചു. ഇനി പ്രപഞ്ച സാധന സൂര്യന്‍ അസ്തമിക്കുന്നു. കൈയെത്തും അകലത്തില്‍ അലൗകിക ആനന്ദം ..... പറയാന്‍ വാക്കുകളില്ല ....വിവരിക്കാനാവില്ല...... ഇത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. സൂര്യ പ്രഭയില്‍ കടലില്‍ ഓളം വെട്ടുന്നു.
അകലെ കൊല്ലൂര്‍ പ്രകാശ വലയത്തില്‍. നിശ്ശബ്ദം നോക്കിയിരുന്ന് മന്ത്രജപം തുടര്‍ന്നു. ജീവിതത്തിന് അര്‍ത്ഥമുന്നെ് തോന്നുന്നത് ഇപ്പോളാണ്? എത്രപ്പേര്‍ ഈ ആനന്ദം നുകര്‍ന്നിട്ടുാവും? അറിയില്ല? എങ്കിലും ഇത് മുജ്ജന്മ സുകൃതം തന്നെ ...അല്ലെങ്കില്‍ ഈ ജന്മത്തില്‍ എന്തു ചെയ്തിട്ടാണ്?
അമ്മ അംബാവനമാകെ സഞ്ചരിച്ചിട്ടു്. താഴെ ഒരു തീര്‍ത്ഥം ഉ്, ഗുഹയു്. ചിലപ്പോള്‍ അതിലാണ് താമസം. അമ്മ പറഞ്ഞാണ് സര്‍വ്വജ്ഞ പീഠത്തിന്റെ മഹത്വം മനസ്സിലായത്. അവിടെയാണ് ആചാര്യന്‍ ശ്രീചക്രം സ്ഥാപിച്ചത്. മുകളിലെ എനര്‍ജി ഈക്യുലൈസ് ചെയ്യാന്‍ താഴെ ഹോമ കുണ്ഡവും. ഇപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ശ്രീചക്രം ഉായിരുന്നുവെന്ന് മനസ്സിലാക്കാന്‍ അടയാളങ്ങള്‍ ശേഷിക്കുന്നു. പിന്നീട് ശ്രീചക്രം മൈസൂര്‍ രാജാവ് കൊു പോയി. മൈസൂര്‍ ദസ്‌റ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചത് ശ്രീ ചക്രമാഹാത്മ്യം കൊ് ആണത്രേ.
ഗുഹയില്‍ കണ്ണിമ ചലിപ്പിക്കാതെ വെളുക്കുവോളം പ്രപഞ്ച ശക്തിയുടെ മായാവിലാസങ്ങള്‍ കിരുന്നു. ചന്ദ്ര പ്രകാശം ഗുഹാകവാടത്തിലെ വെള്ളത്തില്‍ തിളങ്ങി പ്രതിഫലിക്കുന്നു. ആത്മാവ് ഉണരുന്നു. രാവിലെ അമ്മ വിളിച്ചു, സര്‍വ്വജ്ഞപീഠത്തിലേക്ക്, ഉദയം കാണാന്‍.
തീര്‍ത്ഥ സ്‌നാനത്തിന് ശേഷം ആരതി, ജപം. പീഠം ലക്ഷ്യമാക്കി മുകളിലേക്ക് നടന്നു. കിരണേട്ടന്‍ ഇടയ്ക്ക് തളരുന്നു, ഭക്ഷണം ഇല്ലാതെതിന്റെയാണ്, പീഠത്തിലെത്തിയപ്പോള്‍ അതിശക്തമായ കാറ്റ്, ഏത് ശക്തിയും അറിയാതെ ലയിക്കാന്‍ ആഗ്രഹിക്കുന്ന പുണ്യ സ്പര്‍ശം. വളരെ നേരം കാറ്റേറ്റ് നിന്നു. അര്‍ക്കന്‍ പ്രപഞ്ച നാഭിയില്‍ നിന്നും ഉദിച്ചുയരുന്നു. ഒരു മാത്ര തൊഴുതു നിന്നു. മണ്ണില്‍ കിടന്നു നമസ്‌കരിച്ചു. ഇനി മടക്കയാത്ര. അമ്മയെ നോക്കി യാത്ര പറഞ്ഞു. മാതൃത്വം കവിഞ്ഞൊഴുകി അവിടെ ..... ആ മിഴികള്‍ സജലങ്ങളായി. കെട്ടിപ്പിടിച്ച് മുറുകെ പുണര്‍ന്ന് സ്‌നേഹം മുഴുവനായി തന്ന് അനുഗ്രഹിച്ചു.
തിരിഞ്ഞു നോക്കിയില്ല, നടന്നു തുടങ്ങി. കിരണേട്ടനും ഒപ്പം വന്നു. സ്‌നേഹിതനായ രവിയേട്ടന്റെ പിറന്നാളാണ്, ആശംസയറിയിക്കണമെന്ന് പറഞ്ഞ് കിരണേട്ടന്‍ ഫോണ്‍ നമ്പര്‍ തന്നു.
താഴെയെത്തി അര്‍ച്ചകയുടെ വീട്ടില്‍ നിന്നും ഉപ്പുമാവും ചായയും കഴിച്ചു. ഇന്നലെ ഗുഹയിലെത്തിയാവര്‍ ഞങ്ങളെ ചൂി സ്വാമിമാര്‍ വന്നിട്ടുന്നെ് പറഞ്ഞ് കൂടെയുള്ളവരെ കാട്ടികൊടുക്കുന്നു ഉള്ളില്‍ ചിരിച്ചു.
എല്ലായിടത്തും തൊഴുതും ''വിൡാം'' കിരണേട്ടന്‍ പറഞ്ഞു, ഇറുകെ പുണര്‍ന്നു. തൊട്ടു തൊഴാന്‍ തോന്നി, സമ്മതിച്ചില്ല. താഴേക്ക് നടന്നു. കാണാവുന്ന ദൂരത്തോളം കൈവീശി കിരണേട്ടന്‍ .....മനസ്സില്‍ ഓറ്ത്തു ''അമ്മേ കുടജാദ്രി വിട്ടു പോയാല്‍ മനസ്സ് അനുവദിയാണില്ലല്ലോ'' പിറകില്‍ നിന്നും വിളി കേട്ടു !!! കുന്നിന്‍ മുകളില്‍ നിന്നും കിരണേട്ടന്‍ വിളിക്കുന്നു. രണ്ട്് കൈകളും നിവര്‍ത്തി വീശി. പതുക്കെ നടന്നു. നീളുന്ന കാട്ടുപാതയിലൂടെ
ഇനിയെന്നാണ് കുടജാദ്രിയിലേക്ക്?







