Search This Blog

Wednesday, September 15, 2010

മലയാളത്തിന് അഭിമാനിക്കാം...... സെല്ലുലോയ്ഡില്‍ വീണ്ടും സുവര്‍ണ്ണപ്രഭ

മികവിന്‍െ‌റ സുവര്‍ണകമലം മലയാളത്തിന് സ്വന്തം. മലയാളസിനിമയില്‍ പ്രതിസന്ധിയെന്ന് നാലുപാടും വിമര്‍ശനമുയരുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാന്‍ മലയാളിക്ക് പുരസ്‌കാരങ്ങളുടെ പെരുമഴ. അഞ്ച് പുരസ്‌കാരം നേടി കുട്ടിസ്രാങ്ക് 'വലിയ'സ്രാങ്കായി. മികച്ച ചിത്രം, തിരക്കഥ, ഛായാഗ്രഹണം,എഡിറ്റിംഗ്,വസ്ത്രാലങ്കാരം എന്നിവയില്‍ പുലര്‍ത്തിയ മികവാണ് സ്രാങ്കിനെ വലിയവനാക്കിയത്.

റസൂല്‍ പുക്കുട്ടിക്കു കിട്ടിയ ശബ്ദസംവിധാനത്തിനുള്ള പുരസ്‌കാരം ഉചിതമായി. കാരണം ജന്മനാട്ടിലെ സര്‍ക്കാര്‍ നല്‍കിയ അപമാനത്തിന് കാലം നല്‍കിയ തിരിച്ചടിയാണിത്. പശ്ചാത്തല സംഗീതത്തിന് ഇളയരാജക്കും എഡിറ്റിംഗിന് ശ്രീകര്‍പ്രസാദിനും നല്‍കിയ അവാര്‍ഡിനു പുറമേ മികച്ച മലയാളചിത്രമെന്ന ഖ്യാതിയും പഴശ്ശിരാജയ്ക്ക് സ്വന്തം.

ഗീതു മോഹന്‍ദാസിന്‍െ്‌റ കേള്‍ക്കുന്നുണ്ടോയെന്ന ചിത്രത്തിലെ അഭിനയത്തിന് അസ്‌നക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചതും മലയാളത്തിന്‍െ്‌റ പെരുമ ഉയര്‍ത്തി.

മലയാളത്തിന്‍െ്‌റ നേട്ടം ഒറ്റനോട്ടത്തില്‍

1. മികച്ച ചിത്രം - കുട്ടിസ്രാങ്ക്(സുവര്‍ണകമലം)

2. മികച്ച മലയാളചിത്രം- പഴശ്ശിരാജ

3. മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി(പഴശ്ശിരാജ)

4. മികച്ച ഛായാഗ്രഹണം- അഞ്ജലി ശുക്ല(കുട്ടിസ്രാങ്ക്)

5. മികച്ച തിരക്കഥ- പി.എഫ്.മാത്യൂസ്, കെ.ഹരികൃഷ്ണന്‍(കുട്ടിസ്രാങ്ക്)

6. മികച്ച കുട്ടികളുടെ ചിത്രം- കേശു(ശിവന്‍)

7. പശ്ചാത്തല സംഗീതം- ഇളയരാജ(പഴശ്ശിരാജ)

8. എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്(പഴശ്ശിരാജ,കമീനേ,കുട്ടിസ്രാങ്ക്)

9. അഭിനയം-പത്മപ്രിയ(്പഴശ്ശിരാജ)

10. മികച്ച നിരൂപകന്‍- സി.എസ്.വെങ്കിടേശ്വരന്‍

11. നോണ്‍ഫീച്ചര്‍ വിഭാഗം മികച്ച ക്യാമറാമാന്‍- ദീപു.എസ്.ഉണ്ണി

12. വസ്ത്രാലങ്കാരം-ജയകുമാര്‍(കുട്ടിസ്രാങ്ക്)

13. കഥേതരവിഭാഗം- ദി പോസ്റ്റുമാന്‍(ബി.മനോഹരന്‍)

രമേശ് സിപ്പി അധ്യക്ഷനായ പതിമൂന്നംഗ ജൂറി മലയാളത്തിന് നല്‍കിയത് പതിമൂന്ന് അവാര്‍ഡുകള്‍. കേരളത്തിലെ പ്രിയങ്കരരായ ഭരണസാരഥ്യമേ കണ്ടില്ലേ നിങ്ങള്‍ അപമാനിച്ചു വിട്ട പാവം ചലചിത്രകാരന്മാര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇത് കാലം നിങ്ങള്‍ക്കു തന്ന തിരിച്ചടിയാണ്. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ..............

No comments: