Search This Blog

Saturday, September 18, 2010

മഞ്ഞിന്‍തുള്ളി പോലെ ചില ബന്ധങ്ങള്‍

മനുഷ്യജീവിതത്തില്‍ ഏറ്റവും ആവശ്യം എന്താണെന്ന് ഒരു ചോദ്യം ആരോടെങ്കിലൂം നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? പോട്ടെ........നിങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടോ?
എന്താണ് ഉത്തരം?......

'നമ്മെപ്പോലെ നമ്മളെ അറിയുന്ന സൗഹൃദങ്ങള്‍' എന്നാണ് എന്‍െ്‌റ ഉത്തരം. സുഹൃത്തുക്കള്‍ നമുക്ക് പിറക്കാതെ പോയ സഹോദരങ്ങളും.......നിങ്ങള്‍ക്ക് അങ്ങനെ അനുഭവപ്പെടുന്നില്ലെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ സുഹൃദത്തില്‍ എവിടെയോ പിഴവുണ്ട്.
ഇതു പറയുന്നത് ഒരു അനുഭവകഥയുടെ വെളിച്ചത്തിലാണെന്ന അവകാശവാദമൊന്നും എനിക്കില്ലെന്നു പറഞ്ഞാണ് ജോണ്‍ എന്നോട് ഇതു പറഞ്ഞത്. സൗഹൃദം സൃഷ്്ടിച്ച ഒരു പ്രണയവിവാദത്തിന്‍െ് പഴംകഥ.

ജോണ്‍ പത്തില്‍ പഠിക്കുന്നു. പെങ്ങള്‍ ജാനറ്റ് എട്ടിലും. രണ്ടു പേരുടേയും സുഹൃത്താണ് ഏഴില്‍ പഠിക്കുന്ന നീന. രഹസ്യങ്ങളില്ലായിരുന്നു അവരുടെ ജീവിതത്തില്‍ . ഇരുവരുടെയും വീട്ടുകാര്‍ തമ്മിലുള്ള ബന്ധവും  അങ്ങനെ തന്നെ. പക്ഷേ സ്‌കൂളില്‍ ജോണിനെയും നീനയെയും ചേര്‍ത്ത് പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നില്‍ നീനയുടെ പിറകേ നടക്കുന്ന ഷാന്‍ എന്ന തന്‍െ്‌റ സുഹൃത്തൃണ്ടെന്നു ജോണ്‍ വൈകിയാണ് മനസ്സിലാക്കിയത്.

പക്ഷേ നീനയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ജോണ്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. സൗഹൃദത്തിന്‍െ്‌റ അര്‍ഥങ്ങള്‍ മാറുന്നു. തന്‍െ്‌റ കൂടെ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വൈകിയാല്‍ വീട്ടില്‍ തന്നെ കിടക്കുന്നു.

ഒരു മഴദിനം. മറ്റേതൊരു കഥയിലെയും പോലെ പ്രേമത്തിന് അനുയോജ്യമായി പ്രകൃതി ഒരുക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍. ഒരു നിമിഷത്തെ കൊള്ളിയാന്‍ മിന്നലില്‍ വീട്ടിലെ ലൈറ്റുകള്‍ അണഞ്ഞു. തൊട്ടടുത്ത് നിന്നിരുന്ന നീനയുടെ കരങ്ങള്‍ പേടിയോടെ തന്നെ ചുറ്റി. അത് പെട്ടെന്നു തന്നെ കാമത്തിന്‍െ്‌റ വഴിയില്‍ സഞ്ചരിച്ചു തുടങ്ങി. ഒരു ശ്വാസമാകാന്‍ അവളുടെ നിശ്വാസമാഗ്രഹിക്കുന്നതും മാറിടങ്ങള്‍ തന്നിലേയ്ക്ക് ചേരുന്നതും ജോണ്‍ അറിഞ്ഞു.

സ്വാഭാവികമായ ശാരീരികപ്രേരണയ്ക്ക് അവന്‍ വശംവദനായി. കറണ്ടുവന്നതും പേടിച്ചുപോയിയെന്നു പറഞ്ഞ് നീന അവന്‍െ്‌റ കൈയില്‍ നുള്ളി തെന്നി മാറി.

അതിനു ശേഷം പഴയപോലെ നീനയുമായി ഇടപഴകാന്‍ അവന് കഴിയാതായി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍??? എന്നോര്‍ത്ത് ചില സമയങ്ങളില്‍ അവന്‍ ഞെട്ടി.

അവന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി. നീനയെ അത് പ്രകോപിപ്പിച്ചു. അവള്‍ ഷാനുമായി അടുക്കാന്‍ തുടങ്ങി. പിന്നീട് ഒരു പാട് ബന്ധങ്ങളിലേയ്ക്ക് അതു വളര്‍ന്നു. സ്വാഭാവികമായും അതില്‍ ജോണിനു പങ്കുണ്ടെണ്ടന്ന വിശ്വാസം ഇരുവരുടെയും കുടുംബബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

പിന്നീടുള്ള അവളുടെ ജീവിതം അവനെ വിഷമിപ്പിച്ചെങ്കിലും മനസ്സുകളുടെ അകലം ഒരു ഉപദേശം പോലും നല്‍കാനാവാത്ത വിധം പ്രതിബന്ധമായി വളര്‍ന്നിരുന്നു. പിന്നീട് ഒരു പ്രേമത്തില്‍ അകപ്പെട്ട് വിവാഹം ഉറപ്പിച്ച സമയത്ത് മറ്റൊരു കാമുകനോടൊപ്പം ഒളിച്ചോടിയ കഥയും കേട്ടു.

സ്‌നേഹത്തിന്‍െ്‌റ സൗഹൃദതുരുത്തുകള്‍ ഓരോന്നായി ജീവിതത്തിലുണ്ടാകുമ്പോഴും ജോണ്‍ നീനയെ ഓര്‍മിക്കും. ഓരോ ഓര്‍മ്മപ്പെടഒത്തലുകളും തന്നെ വീണ്ടും പുനുരജ്ജീവിപ്പിക്കുന്നുവെന്നാണ് ജോണിന്‍െ്‌റ ആശ്വാസം.

കഥയുടെ ക്ലൈമാക്‌സ് ഇനിയാണ്............


വര്‍ഷങ്ങള്‍ക്ക് ശേഷം ജോണിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തി. അത് നീനയുടെയായിരുന്നു...........

''ജോണേട്ടാ......സ്‌നേഹം തിരിച്ചറിയാന്‍ വൈകി. സ്‌കൂളില്‍ കഥകള്‍ പ്രചരിപ്പിച്ചതില്‍ എനിക്കുമുണ്ട് പങ്ക്. ''

ആ സൗഹൃദത്തിന്‍െ്‌റ വൃക്ഷം വീണ്ടും തളിര്‍ത്തു. സൗഹൃദത്തിന്‍െ്‌റ വഴികള്‍ എന്നെങ്കിലും  തെറ്റുന്നുവെന്ന് തോന്നുമ്പോള്‍ ഓര്‍മ്മിക്കുക വൂട്രോ വില്‍സന്‍െ്‌റ ഈ വചനങ്ങള്‍  ''Friendship s the only cement that wil ever hold the world together''

No comments: